സ്കൂളിന്റെ വീഡിയോ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
click here
സ്കൂളിന്റെ വെബ് സൈറ്റ് കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
എന്റെ വിദ്യാലയം
Monday, January 11, 2010
Thursday, January 7, 2010
ലേഖനങ്ങള്‍

ഭക്ഷ്യ ക്ഷാമം
ആതിര പി.പി 8 ബി
നാം ഇന്ന് നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഭക്ഷ്യക്ഷാമം." പച്ചവിരിച്ചപാടങ്ങള്" ഇത് കേരളത്തിന്റെ തനിമ ഉയര്‍ത്തുന്ന ഒന്നാണ് . എന്നാല്‍ ഇന്ന് കേരളം സൗധങ്ങള്‍ നിറഞ്ഞതാകുന്നു.നമ്മുടെ നാട്ടില്‍ കൃഷി വളരെ കുറവാണ്. ഇതിനുള്ള പ്രധാന കാരണം ജനങ്ങളുടെ താല്പര്യ കുറവാണ്. ജനങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യഭ്യാസം ലഭിച്ചപ്പോള്‍ വലിയ ഫാക്ടറികളിലും മറ്റും ജോലി ലഭിക്കുമ്പോള്‍ കൃഷി ചെയ്യുന്നത് ജനങ്ങള്‍ക്ക് അഭിമാനക്കുറിപ്പുണ്ടാക്കുന്നു. ഈ ധാരണയാണ് ജനങ്ങളെ താല്പര്യമില്ലാതാക്കുന്നത്. കൂടാതെ കൃഷിചെയ്യുമ്പോള്‍ ആദ്യമൊക്കെ കാളപൂട്ടലും, വിത്തുപാകുന്നതും കെയ്യുന്നതുമൊക്കെ മനുഷ്യര്‍ തന്നെയാണ്. എന്നാലിന്ന് ഫാക്ടറികളില്‍ എല്ലാം യന്ത്രസഹായത്തോടുകൂടി ജോലികള്‍ ചെയ്യുന്നു.ഇത് ഫാക്ടറികളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലിതിന്ന് കൃഷിയിടങ്ങളിലും ഉപയോഗിക്കുന്നു. കാളപൂട്ടാന്‍ യന്ത്രം, വ്ള പറിക്കാന്‍ യന്ത്രം, കൊയ്യാന്യന്ത്രം അങ്ങനെ മനുഷ്യന്റെ അധ്വാനഭാരം കുറക്കുന്നു. കേരളം ഇങ്ങനെ പോയാല്‍ നമ്മളെ പട്ടിണിയിലാകും നമ്മുടെ നാട്ടില്‍ കൃഷിചെയ്യാതെ വരുമ്പോള്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നു. ഇതുമൂലം നാം കൂടുതലായി അന്യസംസ്ഥാനങ്ങളെ ആശ്യയിക്കേണ്ടി വരുന്നു. വില വര്‍ദ്ധിക്കുന്നു. മനുഷ്യസാമ്പത്തികസ്ഥിതി മോശമാവുന്നു. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങള്ക്കടിമപ്പെടുകയാണ് നമ്മള് മലയാളികള്‍. നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്തതാല്നമുക്കൊരുപരിധിവരെ ഭക്ഷ്യക്ഷാമം അകറ്റാം അതിന് നാം തെന്ന വിചാരാക്കണം. കൃഷിയിടങ്ങള്‍ മമ്ണിട്ട് നികത്തുന്നത് പരമാവധി കുറക്കണം.
'ഹരിത കേരളം എന്ന ആശയം നിലനിര്‍ത്താന്‍ നാം തന്നെ പ്രതികരിക്കണെ'.
ഭക്ഷ്യ പ്രതിസന്ധിയുടെ വഴിവക്കില്‍
ഇന്ന് കേരളത്തില്‍ കൃഷിയിടങ്ങള്‍ അനുദിനം നികത്തപ്പെട്ടു കൊണ്ടിരിക്കുന്നു.കേരളീയര്‍ ഇന്ന് ഒരു നേരത്തെ ആഹാരത്തിനു അന്യനാടുകളെ ആശ്രയിക്കുന്നു. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കുന്ന കേരളം വരും നാളുകളില്‍ 'മടിയന്മാരുടെ നാട് 'എന്ന് വിശേഷിപ്പിക്കേണ്ട ഒരവസരം വരും.അന്യ നാടുകളില്‍ ഭക്ഷ്യ ക്ഷാമംഅനുഭവപ്പെടും.കൃഷി ചെയ്യേണ്ട സ്ഥലത്ത് ഇന്ന് വന്‍കിട ഫാക്ടറികളും വ്യാവസായിക സ്ഥാപനങ്ങളും ഉയര്‍ന്നു വരുന്നു.ഇത് അനുവദിക്കുന്നത് ശരിയല്ല.നെല്‍ വയലുകള്‍ സംരക്ഷിക്കപ്പെടുകയും അവിടെ പൂര്‍ണ്ണ തോതില്‍ കൃഷി ആരംഭിക്കുകയും ചെയ്യണം.ഇന്ന് കേരളത്തില്‍ ഒട്ടു മുക്കാല്‍ ഭാഗത്തിലും നാണ്യവിളക്കൃഷി വ്യാപകമാകുന്നു.ലാഭം മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.ഇതിനു പകരം ഭക്ഷ്യവിളക്കൃഷി വ്യാപകമാക്കുകയാണ് വേണ്ടത് .ഇതു മാത്രമാണ് കേരളം ഇന്നനുഭവിക്കുന്ന ഭക്ഷ്യ പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗം.
ശ്രീലേഖ.കെ.
8-സി
കവിതകള്‍

ഊഴം
' ഛീ,എന്തൊരു മണം,മൂക്കു കരിഞ്ഞു പോയി'
നഗരസഭയുടെ ലോറിയെ ശപിച്ചും പഴിച്ചും
മൂക്കു പൊത്തുന്ന മാനവരേ,
നിങ്ങള്‍ക്കറിയാമോ ഈ പാവ തന്
ബാല്യം,ശൈശവം,കൗമാരം?
അടുത്ത് പേനയുണ്ട് കഠാരയുണ്ട്
എല്ലാമിണ്ടെന്നാലും അഴുകിയ
ജീവിതത്തിന്റെ സാക്ഷികളാണ്.
നിന് ശൈശവത്തില്‍ ഞാന്‍
കളിത്തോഴനായി.
കൗമാരത്തില്‍
നിന് കരങ്ങളാല്‍ ബന്ധിതനായി
പിന്നെയോ ?
എന്‍ കന്യകാത്വം പറിച്ചെടുത്ത്
ലോറിയെന്ന ചുവന്ന തെരുവിലേക്ക്
യാത്രയാക്കി.
ചില്ലിട്ട അലമാരയില്‍
പുഞ്ചിരിച്ചീടുന്ന
പുതു മണമുള്ള പാവകളെ,
"ജാഗ്രത, ഇന്നു ഞാന്‍ നാളെ നീ"
ഷഹ് ല നഹാന് 7എ
(സ്കൂള്‍തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
നിള പറയുന്നു........
ഒരു നീര്‍ച്ചാലായ് ഒഴുകുന്നു ഞാന്‍
ഭൂമിതന്‍ കണ്ണു നീരായ്,തേങ്ങലായ്
ഒഴുകി ആടിക്കുവാനെന്നുള്ളം വെമ്പവെ,
വെറുമൊരുപാഴ് ജലമെന്നു ഞാനോര്ക്കവെ
ശപിക്കുന്നു ,എന്തിനീ ക്രൂരതയെന്നു ഞാന്‍ ചോദിപ്പൂ,
ഭൂമിതന്‍ ശാപമാം മാര്ത്യനോടായ്.
ഒരു ജനതതന്‍ സംസ്കാരം തുടിച്ചിരുന്നെന്നുള്ളില്
ഒരു നാടിന്നാശ്രയമായ് ഒഴുകിയിരുന്നെന്നും .
നിലച്ചു പോയെന് കള കള നാദവും
മറഞ്ഞു പോയെന് പ്രൗഢസംസ്കാരവും
മര്‍ത്യന്റെ കൈകളില്‍ പെട്ടുപിടയുന്ന
വെറുമൊരു നീര്ച്ചാല് മാത്രമാണിന്നു ഞാന്‍.....
അവര്‍ ,എന്‍ ദേഹത്തൊഴുക്കി ,
വര്‍ജ്യമാം മാലിന്യക്കെട്ടുകളനവധി
ഊറ്റിയെടുത്തെന് ജീവകണങ്ങളെ
എന്നില്‍ നിന്നായ് ,എന്നെന്നേക്കുമായ്
എന്തിനീ ക്രൂരതയെന്നു ഞാന്‍ ചോദിപ്പൂ
ഭൂൂമിതന് കാലനാം മര്ത്യനോടായ്.
അഖിലവും വാണുഭരിക്കുന്ന മര്ത്യരെ,
ഒരു നിമിഷം, നിങ്ങളൊന്നോര്ത്തുകൊള് വിന്
നദികളെന്നാലത് നാടിന് സിരകള്‍
മരിക്കുന്ന നാടിന്റെ മൃതുസജ്ജീവനി
വികസനം ലക്ഷ്യം വച്ചുയര്ന്ന നാടിനി
കേഴുമൊരിറ്റു ശുദ്ധ ജലത്തിനായ്
ഇനിയൊരു യുദ്ധമെന്നാലതിഭൂമിയില്
ജലമെന്ന മൂല്യ പദത്തിനുമാത്രം .
സംസ്ക്കാരങ്ങള്‍ തന് മാതാവാം
നദികളെ വിസ്മരിച്ചാലിനി
മര്‍ത്യാ അവശേഷിക്കില്ലീ ഭൂവില്‍,
നിങ്ങളെന്നോര്ത്തോളൂ.......
തന്‍സീന്‍ വി.പി 8 സി
(സ്കൂള്‍തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
മരപ്പാവ
എന്റെ പാവയും മിണ്ടാട്ടം നിലച്ചോ
ഇന്നലെ വരെ ഞാന്‍ ഊട്ടി ഉറക്കി
മാറോട് ചേര്‍ത്ത് വെച്ചു ഞാന്‍
പള്ളിക്കുടത്തിലെ വരാന്തയില്‍
കൂട്ടായി, താങ്ങായി, തണലായി
എന്റെ പാവയും ഞാനും മാഞ്ഞു
ഇനിയെന്റെ പാവയ്ക്കുമൊരു
ശിലാസ്തംഭം പണിയാം.
ഇരുളിന്റെ കിളിവാതിലില്‍ അന്തിയുറങ്ങാം
അന്ധകാരത്തോട് മൗനം മോഴിയാം.
ശകുനം നില്ക്കാന് ഞാനിനി ആരെ വിളിക്കും
തേങ്ങലടക്കാന്‍ ആരെ സമീപിക്കും
സ് മൃതിയുടെ വഴിത്താരയില്‍ അഭയം പ്രാപിക്കുകയോ
മൗനമെന്ന മുഴുസത്യത്തെ തിരിച്ചറിയുകയോ
വിരഹത്തില്‍ ദുഖാചരണം നടത്തുകയോ?
എന്താണെനിക്കുത്തമം, ഏതാണെനിക്കമൃത്?
മുറിച്ചുമാറ്റപ്പെടുന്ന ഒരു മരമായിരുന്നെങ്കില്‍!
ഷഹനാസ് 7എ
(സ്കൂള്‍തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
ഭൂമിയുടെ തേങ്ങല്‍
എങ്ങിനെ എന്‍ നേത്രങ്ങള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവോ
അറിയില്ല എന്‍ മുന്നില്‍ ഒന്നും തെളിയുന്നില്ല.
പകരം തെളിഞ്ഞിടുന്നു ശോണിതത്തില് വികൃതരൂപം
ദാഹിച്ചു വലയുന്നു മാനവന് അവന് ദാഹം തീര്‍ക്കുന്നതോ
പെറ്റമ്മയാം ധരണിതന്‍ ശോണിതത്താല്
എവിടെ എന്‍ സുന്ദരിയാം പൃഥ്വി.
എവിടെ അവള് തന് സന്താനങ്ങളാം വൃക്ഷ ലതാദികള്
ഹരിത വര്ണ്ണിനിയാം ഈ പരിസ്ഥിതി ചൂഷണത്തിനിരയായി
മാനവ ഹസ്തങ്ങളാല്‍
പഞ്ചഭൂതങ്ങളില്‍ ജലവും, ഭൂമിയും, ആകാശവും,വായുവും മലിനമാക്കപ്പെട്ടു.
എവിടെയും മാനവന് തന് കരങ്ങള്‍
വജ്രായുധം പോല്‍ നാശം വിതച്ചു നിന്നു
എന്നിട്ടും അവന് ചിരിക്കുന്നു ഒരു പരാക്രമിയേപ്പോല്
അപ്പോഴും കണ്ണുനീരിന്റെ പുഞ്ചിരിയുമായി ഭൂമി പറഞ്ഞു
"ഹേ മാനവാ നീ എന്റെമേല്‍ വീഴ്ത്തിയ
ശോണിതം നാളെ അശ്രുക്കളായി
നിന്റെ കണ്ണുകളിലൊഴുകും
നീ ചിന്തിച്ചുു കൊള്‍ക പ്രതീക്ഷിച്ചു കൊള്‍ക"
അശ്വതി 9എ
കാത്തിരിപ്പ്
വിജനമാം വഴിയില്‍ ഞാനേകയായ്
നിന്നെയും പ്രതാക്ഷിച്ച് നോക്കി നിന്നു
പടിപ്പുര വാതില്ക്കല് നിന്നെയും കാത്ത്
ഏറെ നേരമായി ഞാനിരുന്നു.
ഇനിയുമെന്തേ നീ വരാഞ്ഞതെന്
പ്രിയ തോഴീ..........
നീ ഉണ്ടായിരുന്ന നാളില്‍ അറിഞ്ഞില്ല
ഞാന്‍ വിരഹത്തിന് വേദന.
നീയെന്നെ ഏകയാക്കി
ഒാര്‍മകള്‍ തന്ന് മാഞ്ഞകന്നോ?
മായുന്ന സന്ധ്യേ നിന്നെയും കാത്ത്
ഞാനീ വഴിയോരത്ത് കാത്തിരിപ്പൂൂ..........
സുഫൈദ ഫര്‍സാന.സി 10 ജെ
എന്റെ പ്രയാണം
ഏകയായ് തുടങ്ങിയ ഈ യാത്ര
ഇനി എത്രകാലമെന്നറിയില്ല!
ദുഷ്കരമീയാത്രയിലെന്തെല്ലാം കണ്ടു
ഇനി എത്ര കാണാനിരിക്കുന്നു!
' സമാധാന'മെന്ന നാലക്ഷരം
'പിടികിട്ടാപുള്ളി'യായി മാറിയിരിക്കുന്നു!
ധരിത്രി ഒരു അങ്കത്തട്ടായിരിക്കുന്നു
കൊല്ലുന്നതോ മനുജര്‍ പരസ്പരം തന്നെ!
ബോംബുകള്‍ പേമാരി പോലെ വര്‍ഷിക്കുന്നു.
രക്ത ഗന്ധം വായുവില്‍ നിറയുന്നു.
ചെറുശ്വാസത്തിനായ് മനുജര്‍ അലയുന്നു.
ഇതെല്ലാം എന്തിനെന്നചോദ്യം അവശേഷിക്കുന്നു.
ജീവിതത്തില്‍ നിറപ്പകിട്ടില്‍ മയങ്ങി
പേകൂത്തുകള് കാട്ടുന്ന വിഡ്ഢിക്കൂട്ടങ്ങളേ,
ഇത് നിങ്ങളുടെ നാശത്തിനാണെന്ന്
എന്ത് കൊണ്ട് നിങ്ങള്‍ ഒാര്‍ക്കുന്നില്ല.
അമ്മതന്‍ ഹൃദയവേദന, പലഭാവങ്ങളില്‍
നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നോ?
നാമെല്ലാം മനുജര്‍, ഒരമ്മതന്‍ മക്കള്‍
പിന്നെന്തിന് ഈ പേക്കോലങ്ങള്‍
ഇതെല്ലാം കണ്ടെന് മനമിടറിപ്പോയ്
ഞാനെന്‍ പ്രയാണം നിര്ത്തട്ടെയോ?
ഞാനാരോട് ചോദിക്കാന്‍
ഈ അന്ധകാരമുക്തിക്കായ്
വിടപറയും വരെ പ്രാര്‍ത്ഥിക്കാം.
നിങ്ങളും കൂടൂ എന്റെ കൂടെ
പൊയ് വാന്ന് ചെല്ലിതള്ളാതെ
ലോക സമസ്താ സുഖിനോഭവന്തു
അതാകട്ടെ നമ്മുടെ ലക്ഷ്യമന്ത്രം.!
ആയിഷ ഫര്‍ഹാന. പത്ത് ജെ
കിങ്ങിണി കിണി കിണി പാവ
പാവ നല്ല പാവ
പൊട്ടു തൊട്ട പാവ
പാറി വന്ന പാവ
പാട്ടു പാടും പാവ
മുത്തം വയ്ക്കും പാവ
എന്റെ സ്വന്തം പാവ
ഒളിച്ചിരിക്കും പാവ
ഒാട്ടം ഒാടും പാവ
പന്തടിക്കും പാവ
പുസ്തകം വായിക്കും പാവ
പൂത്തുലയും പാവ
കിങ്ങിണി കിണി കിണി പാദസ്വരം
എന്റെ സ്വന്തം പാവ
പട്ടുടുപ്പുള്ള പാീവ
എനിക്ക് സമ്മാനം കിട്ടിയ പാവ.
കീര്‍ത്തന മുരളി കെ 6ബി
എന്റെ പാവ
എന്റെ സ്വന്തം പാവ
അമ്മ തന്ന പാവ
കിടത്തിയാലുറങ്ങും
സ്വിച്ചിട്ടാല്‍ പാടും
പാട്ടിനൊപ്പം ആടും
എന്റെ സ്വന്തം പാവ
പാവയാണൊ ചെറുത്
മുടിയാണൊ വലുത്
ആരും കണ്ടാല്‍ അത്ഭുതപ്പെടും
എന്റെ സ്വന്തം പാവ
എനിക്കിഷ്ട്ടമുള്ള പാവ
ഞാന്‍ തുന്നി കൊടുക്കും ഉടുപ്പുകള്‍
അവള് ക്കെന്തിഷ്ടമാണ്
അവളുടെ മേനിയഴക് സ്വര്‍ണ്ണ നിറമാണ്
അവളുടെ മുഖനിറം
ഐശ്വര്യറായിയെ പോലെ
എന്റ സ്വന്തം പാവ
ബഷീറ തസ്നി 5 ബി
എന്റെ വിലപ്പെട്ട സമ്മാനം
നൂറാം വയസ്സില്‍ നൂറു മരുന്നിനിടെ
ബാല്യകാലത്തിലേക്കൊന്നെത്തി നോക്കാന്‍
മനസ്സിന്റെ വിങ്ങലുകള്‍ എന്‍ കാതില്‍ മുഴങ്ങി.
എന്‍ പ്രിയ തോഴര്‍ എന്നും
എന്നോടൊപ്പം നിഴലായ് കാവലായ് കൂട്ടിരിപ്പൂ.
ബാല്യകാലമെന്ന ദുഃഖത്തിലാഴ്ത്തി
കൂട്ടായ് കൂട്ടിരിപ്പായ് ആരുമില്ല.
പകലിന്റെ വിടവാങ്ങല്‍ സന്ധ്യക്കെരാഹ്ളാദം
പാവകളുടെ വരവുകള്‍ എനിക്കൊരാവേശം.
അന്നുമെനിക്കു ലഭിച്ചു: ഒരു പാവ
എന്നച്ഛന്‍ എനിക്കു സമ്മാനിച്ചത്.
കൊഴിഞ്ഞു പോയ നീര്‍മാതള മാ-
ണെനിക്കിന്നച്ഛന്.
എങ്കിലും എന്‍ പ്രിയ തോഴര്‍ എന്നും
എന്നോടൊപ്പം നിഴലായ് കാവാലായ് കൂട്ടിരിപ്പൂ.
ദിവസമോ മാസമോ പാവകളെ ഞാനെന്റെ
ജീവിത വീഥിയില്‍ കൊണ്ടു പോവേ
ഞാനറിഞ്ഞു എന്‍ ബാല്യകാലത്തിന് സന്തോഷം.
മിണ്ടിയും മിണ്ടാതെയും
ചിരിച്ചും ചിരിക്കാതെയും
കളിച്ചും കളിക്കാതെയും
ഞാന്‍ കണ്ടു ; എന്‍ ജീവിത പാതയില്‍
ഒരായിരം വര്‍ണ്ണപകിട്ടാര്‍ന്ന പാവകളെ
ഇന്നുമെന്‍ കണ്മുനയില് ഞാന്‍ കാണുന്നു
ആ ചിത്രശലഭങ്ങളെ.....!
ലിഖിത എ. പി 8ബി
വേദന......
ഐശ്വര്യമേറിയ ഈ ഭൂമി-
ക്കിന്നിന്നെന്തു പറ്റി.........................
ഈ ഭൂമീന്റെ സന്തതികള്‍
എങ്ങു പോയ് മറഞ്ഞു.
കണ്ടുവോ നിങ്ങളീ നദികളെ
കരഞ്ഞു കണ്ണു നീര് വാര്-
ക്കുമീ ചാലിയാറിനെ........
ഒഴുകുന്ന നദികളില്‍ മാലിന്യ-
മാകെ ഒലിച്ചിറങ്ങുന്നു.
ഭൂമിയില്‍ സൃഷ്ടിച്ച ജ്വാലയായ് നദികള്‍
ഞെട്ടറ്റു വീഴുന്ന പൂവിന്റെ-
തന്ടുകള് പോലെയാണീ നദികള്‍.
അറിവുകള്‍ വികസച്ചീടുമ്പോള്-
ഓരോന്നും ഒന്നൊന്നായി മരിച്ചീടുന്നു.
ഒരിറ്റു ജലത്തിനായ് മനുഷ്യര്‍-
അലയുമ്പോള്‍ അറിഞ്ഞിടും-
ജലത്തിന്റെ മഹാത്മ്യം.
ജഹാനാ ഷെറിന് പി.ടി
8-സി
ഇനിയും ശിക്ഷിക്കണോ ഇവരെ?
ഠിം...........ഠിം...............
അയലത്തെ കോറിയില്‍ നിന്ന് ശബ്ദമുയര്‍ന്നു.
ഒന്നുമറിയാത്ത ബാല്യകാലത്തു തന്നെ
ഈ മണ്ണില്‍ വിയര് പ്പൊഴുക്കുന്ന
പിഞ്ചു ബാലകര്‍.
ഒരു തുള്ളി വെള്ളം കുയിക്കാന്‍ പോലും
സമയമില്ലാത്ത പണിയില്‍ മുഴുകുന്നവര്‍
അവരുടെ യജമാനന്
പത്രാസു കാട്ടി ഞെളിഞ്ഞിരിക്കുന്നു.
പെട്ടന്നതാ ഒരു ബെന്‍സ് കാര്‍
ചീറിപ്പാഞ്ഞു വരുന്നു.
അതിലെ കനമുള്ള ബാഗുകള്‍
പൊക്കിയെടുക്കുന്ന ബാലകള്‍
ഇന്നുമുണ്ട് നമുക്ക് ചുറ്റും.
എത്രയെത്ര ദയനീയമായ കാഴ്ചകളാണ്
ഇന്ന് ചുറ്റും കാണുന്നത്?
ഒന്നുമറിയാത്ത പിഞ്ചു ബാലകരെ
ഇനിയും ശിക്ഷിക്കണോ ?
മാനവര്ഗ്ഗം ഇത്ര ദുഷ്ടരാണോ?
ശാലു വിജയന് എം.പി.
8-സി
തെരുവു പുത്രി.
അങ്ങകലെ ആ രെരുവോരത്ത്
പിച്ചച്ചട്ടിയുമേന്തി ,അവള്
മൂകതയുടെ ചവറ്റു കൊട്ടയില്‍
സ്നേഹത്തിനായ് കേഴുന്നു.
അവളുടെ നിറമിഴികള്‍ എന്നില്‍ തന്നെ
ആ വിറയാര്‍ന്ന ചുണ്ടുകള്‍ കേഴുന്നു
ലോകം വെറുപ്പോടെ ഉറ്റു നോക്കുമ്പോഴും
സ്നേബത്തിന് കരങ്ങളാല്‍ അവള് എന്നിലേക്ക്
അവള് ഒരു മാതൃസ്നേഹത്തിനുടമ
മക്കള്‍ക്ക് ജന്മം നല്കിയ അമ്മ
അമ്മിഞ്ഞപ്പാലൂട്ടിയ അമ്മ
സ്നേഹതാരാട്ടു പാടിയ അമ്മ
പന്തിരുകുലം പെറ്റ പറയിക്കുമമ്മയവള്
ഭൂമിയെക്കാളിലും ക്ഷമയുള്ളവര്‍
സ്നേഹത്തിന് അലകടലവള്
കാരുണ്യത്തിന് തിരിനാളമവള്
കേവലം ഒരു സ്ത്രീയല്ലാത്തവള്
ശിലയല്ല ,ഇരുമ്പല്ല ,പാറയുമല്ല
തെറ്റാരു ചെയ്താലും
പൊറുക്കാന്‍ കഴിവുള്ളവള്
അമ്മയായ്,ഭാര്യയായ്,പെങ്ങളായ്
അവള് ജീവിതത്തിനര്‍ത്ഥം നല്കി
വായുവായ് ,ജലമായ്,ഭൂമിയായ്
അവള് ജീവിതം നല്കി.
അവള്‍ക്കിങ്ങനെയൊരു ഗതി
ഈതെരുവില്‍ അമ്മയായ്
തെരുവു മക്കളെ സ്നേഹിച്ച്
ഇവള് ഇന്നിവിടെ
കാണുക മക്കളായ നിങ്ങള്‍
ഇവളുടെ നാം ശ്രവിക്കുക
തെരുവിനെ സ്നേഹിക്കുന്ന ഇവള്
തെരുവു പുത്രി.
മകനേ നീ ഇവിടെ ഉപേക്ഷിച്ച ഇവള്
അമ്മയാണ്,സ്നേഹമാണ്
എങ്കിലും ഇവള് നിനക്കായ് പ്രാര്‍ത്ഥിക്കുന്നു
നിന്റെ നന്മക്കായ് പ്രാര്‍ത്ഥിക്കുന്നു.
ഇവള്‍ക്കതിനു മാത്രമേ കഴിയൂ
വെറുക്കാനാവാത്ത ഈ മനഹൃദയം
സ്നേഹിക്കാന്‍ മാത്രമേ
തുനിയുന്നുള്ളൂ..........
ഇവളുടെ പ്രാര്‍ത്ഥന കേള്‍ക്കും
ഇവള് അമ്മയാണ്
കാരുണ്യത്തിന് ദേവത
നന്മ മാത്രം ചെയ്തവള്‍
അങ്ങകലെ മാത്രമല്ല ഇന്നിവിടെയും കാണുന്നു
ഇവിടെ ഈ തെരുവോരത്ത്
വിലയില്ലാത്ത ഈ ജീവിതത്തെ
ഇനി ഈ ജീവിതത്തിലൊരു പ്രാര്‍ത്ഥന മാത്രം
ഇനിയൊരമ്മ തെരുവില്‍ ജനിക്കാതിരിക്കട്ടെ
ഇവളുടെ സ്നേഹം ആര്‍ക്കും നഷ്ടമാവാതിരിക്കട്ടെ
ലോകത്തിന് സ്നേഹം നഷ്ടമാവാതിരിക്കട്ടെ..........
അശ്വതി.
9-എ
ഇരുട്ട
ഇരുളിനെ അവള്‍ക്കു ഭയമില്ല
അതിന്റെ കറുത്തരൂപത്തെയും
പേടിപ്പെടുത്തുന്ന നിശബ്ദതയെയും
അവ
കൊച്ചു വീല്ചെയറിലായ്.
ഡോക്ടര്‍മാര്‍ വിധിയെഴുതി,
പരുക്കിനു കാരണം
കെട്ടു പുസ്തകത്തിന്റെ ഭാരമെന്ന്.
തസ്നീം വിപി 10 ജെ
കഥകള്‍
ആരും അടിമപ്പെടും ഈ ഭീകര സമൂഹത്തില്‍
അവള് അന്ന് എണീറ്റത് വളരെ ഉത്സാഹത്തോടെയാണ്.അവളില്‍ വളരെ ധൃതി അമ്മ കണ്ടു."എന്താ അനൂ, ഇത്ര ധൃതി".അമ്മ ദോശ മറിച്ചിടുന്നതിനിടയില്‍ ചോദിച്ചു."അമ്മേ,ഇന്ന് എന്റെ മരത്തിന്റെ പിറന്നാളാണ്. മാഷ് മരം തരുമ്പോള്‍ എന്തെല്ലാം അനുഗ്രഹങ്ങളാണ് നെയ്തുകൂട്ടിയതെന്നറിയ്വോ.അവള് ഇന്ന് വളര്‍ന്നു".അനു ഉത്സാഹത്തോടെ പറഞ്ഞു."അല്ല, നിന്റെ മരത്തിലെത്ര വയസ്സായി?".അമ്മ പരിഹാസത്തോടെ ചോദിച്ചു.അവള് ഉത്തരം കൊഞ്ഞനം കുത്തി പടികയറി.പിന്നെ അവളെ അമ്മ കാണുന്നത് പട്ടുപാവാടയിട്ടാണ്."അമ്മേ ഞാന്‍ അമ്പലത്തിലേക്ക് പോണൂ .അവള് പടിപ്പുര കടക്കുമ്പോള്‍ വിളിച്ചു പറഞ്ഞു"കുറച്ച് കഴിഞ്ഞപ്പോള്‍ അവള് കിന്നാരം പറയുന്നത് അമ്മ കേട്ടു.ജനവാതിലിലൂടെ അമ്മ നോക്കി.അനു അവളുടെ മരത്തിന് ചന്ദനം തൊട്ടുകൊടുക്കുകയാണ്."പുന്നാര കുട്ടാ, നീ നറന്നാലും ഞാന്‍ മറക്കില്ല ആ നിമിഷം.എന്റെ കൈയില്‍ നീ വന്നു വീണപ്പോ ഞാന്‍ പ്രതിജ്ഞ എടുത്തിരുന്നു.ഈ സമൂഹത്തോട് ഞാന്‍ പോരാടും ,പ്രകൃതിയെയാണ് ഇന്ന് മനുഷ്യന് നശിപ്പിക്കുന്നത്.നിന്നെപ്പോലുള്ള മരങ്ങള്‍ ഈ പ്രകൃതിയുടെ വരദാനമാണ് ".അനു നെടുവീര്‍പ്പിട്ടു. അനൂ .അമ്മയുടെ ശബ്ദം കേട്ട് അവള് അടുക്കളയിലേക്കു പോയി.പ്രാതല്‍ കഴിച്ച് മുറ്റത്തിറങ്ങി.ഒരു കുടം വെള്ളം അനു മരത്തിലേക്കൊഴിച്ചു.അന്നു വൈകുന്നേരം വരെ മരത്തിനോട് കിന്നാരം പറഞ്ഞു.അങ്ങനെ ഒരു ദിവസം പടികടന്നു.നാളുകള്‍
കഴിയുന്തോറും മരത്തിന് പേരമക്കളും അവരുടെ മക്കളും ഉണ്ടായി.അനു വളര്‍ന്നു വലുതായി.വിദേശത്താണവള്ക്കു ജോലി.ജോലിത്തിരക്ക് കൂടുന്തോറും അവള് ആ പ്രതിജ്ഞ മറന്നു.ഒപ്പം പിറന്നാള്‍ ആഘോഷിച്ച മരത്തെയും മറന്നു.ഇന്നത്തെ മനുഷ്യരുടെ കൊടും ഭീകരതക്ക് അവളും കൂട്ടായി.
ഒരു ദിവസം ഇനുവും അച്ഛനും അമ്മയും ആ മരത്തിനടുത്തേക്കു ചെന്നു.മരം സന്തോഷിച്ചു. ഹോ അനു എന്നെ മറന്നില്ലല്ലോ,എനിക്ക് സമാധാനമായി . മരം ആഹ്ലാദത്തോടെ തുള്ളിച്ചാടി.പെട്ടന്നാണ് മരം ശ്രദ്ധിച്ചത്,കൂടെ മരം വെട്ടികാരുമുണ്ട്."ഹൊ എന്തൊരു മഹാപാപികള്‍ ,എന്റെ പിറന്നാള്‍ ആഘോഷിച്ച അനുവാണല്ലോ അത് അവളെ പറഞ്ഞിട്ട് കാര്യമില്ല.ഇന്നത്തെ സമൂഹത്തിന്റെ ഭീകരതയ്ക്ക് ആരും അടിമപ്പെടും "ഇതും പറഞ്ഞ് തന്റെ അന്ത്യത്തെ ആ മരം ചുടുകണ്ണീരോടെ ഏറ്റു വാങ്ങി.
അശ്വതി.എ.പി
8- ബി
മരക്കുരിശ്
"കാലത്തിനു പറ്റിയ ഒരു തെറ്റാണ് ഞാന്‍ മാര്‍ക്കോസേ.പൊട്ടിപ്പൊളിഞ്ഞ സ്ലേറ്റിലെ തിരുത്ത് മഷിത്തുണ്ടാല് മായ്ക്കുന്ന പോലെ കാലം നമ്മെ മായ്ക്കുന്ന നേരത്തിന് കാത്തിരിക്ക്യ.ഇനി അതല്ലേ നമുക്ക് ചെയ്യാനുള്ളൂ. ദാ ഇപ്പൊ തന്റെ മിഴി പൊഴിക്കുന്ന കണ്ണീരില്ലേ .അതും നമ്മുടേതല്ലടോ,കാലത്തിന്റേതാ".
വികാരത്തിന്റെ വിഷമുള്ള് തൊണ്ടയില്‍ തറച്ച പോലെ നിശ്ശബ്ദനായിരുന്നു മാര്‍ക്കോസ്.മക്കളും പേരമക്കളുമെല്ലാം ചേര്‍ന്ന് ഇന്നലെയാണ് മാരാക്കോസിന് വൃദ്ധസദനത്തിലെത്തിച്ചത്.തന്റെ ആത്മപ്രയത്നത്തിന്റെ ഫലമായ നാണയത്തുട്ടുകള്‍ ചേര്‍ത്ത് വച്ച് വാങ്ങിയ ഒരു മരക്കുരിശുമുണ്ടായിരുന്നു, അയാളുടെ കൈവശം.മക്കളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ.
ഇതു കണ്ട് ജനാലയ്ക്ക് പുറത്തെ മാവ് ആത്മഗതം പോലെ മൊഴിഞ്ഞു.
"ഈശ്വരാ, ഈ ഭൂമീല് കിടന്ന് നരകിച്ചാലും വേണ്ടീലാ.ഒരു മരക്കുരിശാവാതെ കാത്തോളണേ."
ഷഹ് ല നഹാന് 7എ
(സ്കൂള്‍തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
മായ് ക്കാത്ത പാപം
"കുന്ന്, ഇനി അങ്ങനെയൊരു പേര് കേള്ക്കാനാവോ, എന്തോ? അല്ലേ ദാമോദരാ".
ഗോപാലേട്ടന് താടിക്കു കൈകോടുത്തു കൊണ്ട് ചോദിച്ചു.
ഇനി ചെലപ്പോ നമ്മളെ പോലുള്ളവര്‍ തെണ്ടേണ്ടി വരും. ദാമോദരന്‍ മറുപടി പറഞ്ഞു.
"കേരളത്തില്‍ കഴിഞ്ഞാല്‍ തമിഴ്നാട്ടിലോ, ആന്ധ്രയിലോ പോണം. അല്ല പിന്നേ". ദാമോദരന്‍ അടുത്ത മറുപടിക്കുള്ള ചോദ്യമെത്തി.
"ഉം ". ഗോപാലേട്ടന്റെ ഈ പറച്ചില് ഇഷ്ടായില്ല്യാ എന്ന മട്ടില്‍ ദാമോദരന്‍ ഒന്ന് മൂളി." അല്ലെങ്കിലുമിപ്പോ ഈ ജോലിയങ്ങ് സ്ഥിരാക്കാന്‍ പോവാ".
ഗോപാലേട്ടന് ഒന്നുംമിണ്ടാതെ വണ്ടിയിലേക്കു കയറിഎന്നിട്ട് ഇരുളുന്നു നേരം വൈക്യാ കുട്ട്യോള് ഒറങ്ങും.
ദാമോദരന്‍ പെട്ടെന്ന് ലോറിയില്‍ കയറി. വണ്ടി ചീറിപായുകയാണ്.
"നാളെ എവിടാ പരിപാടി" ദാമോദരന്‍ "ഇല്ല്യാ നാളെ ഞാനില്ല ലാലുവിന്റെ പെറന്നാളാണ്". ഗോപാലേട്ടന്റെ ഉത്തരം ഇത്തിരി നീണ്ടു.
"ലോറിയിലുള്ള കുന്നിടിച്ച മണ്ണ് അതെത്ര നനവാര്ന്നതാണ്. കിടന്നുരുളാന്‍ തോന്നുന്നു". ഇടയ്ക്കു ദാമോദരന്റെ പതിഞ്ഞ ശബ്ഗം. "ആ കുന്നിന്റെ അവശിഷ്ടങ്ങള്‍ നിലവിളിക്കുന്നത് പോലെ. ഈ മണ്ണ് കരയുന്നുണ്ടെന്നു തോന്നുന്നു".
"ലോറിയുടെ കുലുക്കം അധികമാകുന്നു. എന്റെ കൈകള്‍ വിറക്കുന്നു. എനിക്കിനി വയ്യ". ഗോപാലേട്ടന്റെ ഇടറിയ സംസാരം.
പിന്നെ ഒന്നും സംഭവിച്ചത് അറിയില്ല.
ആ കുന്നിന്റെ ദീനരോധനം ദൈവം കേട്ടു. മണ്ണിന്റെ, മണലിന്റെ, പുഴയുടെ,മരങ്ങളുടെ,കടത്തുവള്ളത്തിന്റെ,കാറ്റിന്റെ, മഴയുടെ......
മേഘങ്ങള്‍ ഇപ്പോഴും എന്നെ നോക്കി പല്ലിളിക്കുന്നു.കൊഞ്ഞനം കാട്ടുന്നു കുന്നുകള്‍.
ഷഹനാസ് 7എ
(സ്കൂള്‍തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
കുട്ടികള്‍ വരച്ച ചിത്രങ്ങള്‍
അവള് അന്ന് എണീറ്റത് വളരെ ഉത്സാഹത്തോടെയാണ്.അവളില്‍ വളരെ ധൃതി അമ്മ കണ്ടു."എന്താ അനൂ, ഇത്ര ധൃതി".അമ്മ ദോശ മറിച്ചിടുന്നതിനിടയില്‍ ചോദിച്ചു."അമ്മേ,ഇന്ന് എന്റെ മരത്തിന്റെ പിറന്നാളാണ്. മാഷ് മരം തരുമ്പോള്‍ എന്തെല്ലാം അനുഗ്രഹങ്ങളാണ് നെയ്തുകൂട്ടിയതെന്നറിയ്വോ.അവള് ഇന്ന് വളര്‍ന്നു".അനു ഉത്സാഹത്തോടെ പറഞ്ഞു."അല്ല, നിന്റെ മരത്തിലെത്ര വയസ്സായി?".അമ്മ പരിഹാസത്തോടെ ചോദിച്ചു.അവള് ഉത്തരം കൊഞ്ഞനം കുത്തി പടികയറി.പിന്നെ അവളെ അമ്മ കാണുന്നത് പട്ടുപാവാടയിട്ടാണ്."അമ്മേ ഞാന്‍ അമ്പലത്തിലേക്ക് പോണൂ .അവള് പടിപ്പുര കടക്കുമ്പോള്‍ വിളിച്ചു പറഞ്ഞു"കുറച്ച് കഴിഞ്ഞപ്പോള്‍ അവള് കിന്നാരം പറയുന്നത് അമ്മ കേട്ടു.ജനവാതിലിലൂടെ അമ്മ നോക്കി.അനു അവളുടെ മരത്തിന് ചന്ദനം തൊട്ടുകൊടുക്കുകയാണ്."പുന്നാര കുട്ടാ, നീ നറന്നാലും ഞാന്‍ മറക്കില്ല ആ നിമിഷം.എന്റെ കൈയില്‍ നീ വന്നു വീണപ്പോ ഞാന്‍ പ്രതിജ്ഞ എടുത്തിരുന്നു.ഈ സമൂഹത്തോട് ഞാന്‍ പോരാടും ,പ്രകൃതിയെയാണ് ഇന്ന് മനുഷ്യന് നശിപ്പിക്കുന്നത്.നിന്നെപ്പോലുള്ള മരങ്ങള്‍ ഈ പ്രകൃതിയുടെ വരദാനമാണ് ".അനു നെടുവീര്‍പ്പിട്ടു. അനൂ .അമ്മയുടെ ശബ്ദം കേട്ട് അവള് അടുക്കളയിലേക്കു പോയി.പ്രാതല്‍ കഴിച്ച് മുറ്റത്തിറങ്ങി.ഒരു കുടം വെള്ളം അനു മരത്തിലേക്കൊഴിച്ചു.അന്നു വൈകുന്നേരം വരെ മരത്തിനോട് കിന്നാരം പറഞ്ഞു.അങ്ങനെ ഒരു ദിവസം പടികടന്നു.നാളുകള്‍
കഴിയുന്തോറും മരത്തിന് പേരമക്കളും അവരുടെ മക്കളും ഉണ്ടായി.അനു വളര്‍ന്നു വലുതായി.വിദേശത്താണവള്ക്കു ജോലി.ജോലിത്തിരക്ക് കൂടുന്തോറും അവള് ആ പ്രതിജ്ഞ മറന്നു.ഒപ്പം പിറന്നാള്‍ ആഘോഷിച്ച മരത്തെയും മറന്നു.ഇന്നത്തെ മനുഷ്യരുടെ കൊടും ഭീകരതക്ക് അവളും കൂട്ടായി.
ഒരു ദിവസം ഇനുവും അച്ഛനും അമ്മയും ആ മരത്തിനടുത്തേക്കു ചെന്നു.മരം സന്തോഷിച്ചു. ഹോ അനു എന്നെ മറന്നില്ലല്ലോ,എനിക്ക് സമാധാനമായി . മരം ആഹ്ലാദത്തോടെ തുള്ളിച്ചാടി.പെട്ടന്നാണ് മരം ശ്രദ്ധിച്ചത്,കൂടെ മരം വെട്ടികാരുമുണ്ട്."ഹൊ എന്തൊരു മഹാപാപികള്‍ ,എന്റെ പിറന്നാള്‍ ആഘോഷിച്ച അനുവാണല്ലോ അത് അവളെ പറഞ്ഞിട്ട് കാര്യമില്ല.ഇന്നത്തെ സമൂഹത്തിന്റെ ഭീകരതയ്ക്ക് ആരും അടിമപ്പെടും "ഇതും പറഞ്ഞ് തന്റെ അന്ത്യത്തെ ആ മരം ചുടുകണ്ണീരോടെ ഏറ്റു വാങ്ങി.
അശ്വതി.എ.പി
8- ബി
മരക്കുരിശ്
"കാലത്തിനു പറ്റിയ ഒരു തെറ്റാണ് ഞാന്‍ മാര്‍ക്കോസേ.പൊട്ടിപ്പൊളിഞ്ഞ സ്ലേറ്റിലെ തിരുത്ത് മഷിത്തുണ്ടാല് മായ്ക്കുന്ന പോലെ കാലം നമ്മെ മായ്ക്കുന്ന നേരത്തിന് കാത്തിരിക്ക്യ.ഇനി അതല്ലേ നമുക്ക് ചെയ്യാനുള്ളൂ. ദാ ഇപ്പൊ തന്റെ മിഴി പൊഴിക്കുന്ന കണ്ണീരില്ലേ .അതും നമ്മുടേതല്ലടോ,കാലത്തിന്റേതാ".
വികാരത്തിന്റെ വിഷമുള്ള് തൊണ്ടയില്‍ തറച്ച പോലെ നിശ്ശബ്ദനായിരുന്നു മാര്‍ക്കോസ്.മക്കളും പേരമക്കളുമെല്ലാം ചേര്‍ന്ന് ഇന്നലെയാണ് മാരാക്കോസിന് വൃദ്ധസദനത്തിലെത്തിച്ചത്.തന്റെ ആത്മപ്രയത്നത്തിന്റെ ഫലമായ നാണയത്തുട്ടുകള്‍ ചേര്‍ത്ത് വച്ച് വാങ്ങിയ ഒരു മരക്കുരിശുമുണ്ടായിരുന്നു, അയാളുടെ കൈവശം.മക്കളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ.
ഇതു കണ്ട് ജനാലയ്ക്ക് പുറത്തെ മാവ് ആത്മഗതം പോലെ മൊഴിഞ്ഞു.
"ഈശ്വരാ, ഈ ഭൂമീല് കിടന്ന് നരകിച്ചാലും വേണ്ടീലാ.ഒരു മരക്കുരിശാവാതെ കാത്തോളണേ."
ഷഹ് ല നഹാന് 7എ
(സ്കൂള്‍തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
മായ് ക്കാത്ത പാപം
"കുന്ന്, ഇനി അങ്ങനെയൊരു പേര് കേള്ക്കാനാവോ, എന്തോ? അല്ലേ ദാമോദരാ".
ഗോപാലേട്ടന് താടിക്കു കൈകോടുത്തു കൊണ്ട് ചോദിച്ചു.
ഇനി ചെലപ്പോ നമ്മളെ പോലുള്ളവര്‍ തെണ്ടേണ്ടി വരും. ദാമോദരന്‍ മറുപടി പറഞ്ഞു.
"കേരളത്തില്‍ കഴിഞ്ഞാല്‍ തമിഴ്നാട്ടിലോ, ആന്ധ്രയിലോ പോണം. അല്ല പിന്നേ". ദാമോദരന്‍ അടുത്ത മറുപടിക്കുള്ള ചോദ്യമെത്തി.
"ഉം ". ഗോപാലേട്ടന്റെ ഈ പറച്ചില് ഇഷ്ടായില്ല്യാ എന്ന മട്ടില്‍ ദാമോദരന്‍ ഒന്ന് മൂളി." അല്ലെങ്കിലുമിപ്പോ ഈ ജോലിയങ്ങ് സ്ഥിരാക്കാന്‍ പോവാ".
ഗോപാലേട്ടന് ഒന്നുംമിണ്ടാതെ വണ്ടിയിലേക്കു കയറിഎന്നിട്ട് ഇരുളുന്നു നേരം വൈക്യാ കുട്ട്യോള് ഒറങ്ങും.
ദാമോദരന്‍ പെട്ടെന്ന് ലോറിയില്‍ കയറി. വണ്ടി ചീറിപായുകയാണ്.
"നാളെ എവിടാ പരിപാടി" ദാമോദരന്‍ "ഇല്ല്യാ നാളെ ഞാനില്ല ലാലുവിന്റെ പെറന്നാളാണ്". ഗോപാലേട്ടന്റെ ഉത്തരം ഇത്തിരി നീണ്ടു.
"ലോറിയിലുള്ള കുന്നിടിച്ച മണ്ണ് അതെത്ര നനവാര്ന്നതാണ്. കിടന്നുരുളാന്‍ തോന്നുന്നു". ഇടയ്ക്കു ദാമോദരന്റെ പതിഞ്ഞ ശബ്ഗം. "ആ കുന്നിന്റെ അവശിഷ്ടങ്ങള്‍ നിലവിളിക്കുന്നത് പോലെ. ഈ മണ്ണ് കരയുന്നുണ്ടെന്നു തോന്നുന്നു".
"ലോറിയുടെ കുലുക്കം അധികമാകുന്നു. എന്റെ കൈകള്‍ വിറക്കുന്നു. എനിക്കിനി വയ്യ". ഗോപാലേട്ടന്റെ ഇടറിയ സംസാരം.
പിന്നെ ഒന്നും സംഭവിച്ചത് അറിയില്ല.
ആ കുന്നിന്റെ ദീനരോധനം ദൈവം കേട്ടു. മണ്ണിന്റെ, മണലിന്റെ, പുഴയുടെ,മരങ്ങളുടെ,കടത്തുവള്ളത്തിന്റെ,കാറ്റിന്റെ, മഴയുടെ......
മേഘങ്ങള്‍ ഇപ്പോഴും എന്നെ നോക്കി പല്ലിളിക്കുന്നു.കൊഞ്ഞനം കാട്ടുന്നു കുന്നുകള്‍.
ഷഹനാസ് 7എ
(സ്കൂള്‍തല എഴുത്തു കൂട്ടം ശില്പശാലയില് രൂപപ്പെട്ടത്)
ആത്മകഥ
ഹസീഫ ബാനു 6ബി
ഞാന്‍ ദേവുവേട്ടന്റെ കടയിലെ ചില്ലലമാരയില്‍ ഇരിക്കുമ്പോഴാണ് അപ്പു എന്ന ദേവുവേട്ടന്റെ അടുത്ത വീട്ടിലെ കുട്ടിഎന്നെ കണ്ടത്. അവന് എന്നെ ഇഷ്ട്ടമായെന്നു തോന്നുന്നു. അവന് എന്നെ വാങ്ങി അവരുടെ വീട്ടീലെ ചില്ലലമാരയില്‍ എന്നെ വെച്ചു. ഒരു ദിവസം അവന്റെ കൂട്ടുകാരന് അവന്റെ വീട്ടില്‍ വന്നു. ആ കൂട്ടുകാരന് മഹാ വികൃതിയായിരുന്നു. അവന്റെ വീട്ടിലെ എല്ലാ സാധനങ്ങളും നോക്കുന്നതിനിടെ അവന് എന്നെ കണ്ടു. അപ്പുവിനോട് അവന് ചോദിച്ചു നീ എനിക്ക് നിന്റെ പീവയെ തരുമോ? അപ്പു എന്നെ അവന് കൊടുത്തില്ല. അപ്പു എങ്ങോട്ടോ പോയ സമയത്ത് അവന് എന്നെ എടുത്തു. എന്നിട്ട് എന്റെ രണ്ടു കയ്യും അവന് പറിച്ചെടുത്തു എന്നിട്ട് ഒന്നുമറിയില്ല എന്ന നിലയില്‍ അപ്പുവിനോട് പിണങ്ങി അവന് പോയി. അപ്പു വന്നപ്പോള്‍ എന്നെ കണ്ടു. അപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. അവന് കാര്യങ്ങള്‍ എന്നോടുചോദിച്ചു. ഞാന്‍ എല്ലാം പറഞ്ഞു. അവന് എന്റെ കൈ നന്നാക്കി. ഞാന്‍ സന്തോഷത്തോടെ ചിരിച്ചു. അവന് എന്നെ എടുത്തു ഒന്നു ചിരിച്ചു. ഇനി എന്നാണാവോ എന്റെ അന്ത്യം എനിക്കൊന്നുമറിയില്ലേ........ ഇനിയും ആ വികൃതിപയ്യന്‍ എന്നെ ഒന്നും ചെയ്യരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
എന്റെ കൂട്ടുകാരന്
ആതിര എം 9ബി
എനിക്ക് വീട്ടിലെരു കൂട്ടായി അവനേ ഉണ്ടായിരുന്നുള്ളൂ. എന്റെ പാവക്കുട്ടി. ഞാനതിനെ എന്നിലേറെ സ്നേഹിച്ചു. അവനെ കുളിപ്പിക്കുകയും കണ്ണെഴുതുകയും ഉറങ്ങുമ്പോള്‍ കൂടെ കിടത്തുകയും ചെയ്തു. ഒരിക്കല്‍ വിദേശത്തുനിന്ന് അമ്മാവന് വന്നപ്പോള്‍ എനിക്ക് എന്റെ പാവക്കുട്ടിയേക്കാള് വിലപിടിപ്പുള്ളതും സുന്ദരനുമായ ഒരു ഗ്ളാസ് പാവയെ തന്നു. ഞാന്‍ എന്റെ പാവകുട്ടിയെ മറന്നു. പാവം അതിന്റെ ഉള്ള് പിടയുകയാണ്. പക്ഷേ ഞാനറിഞ്ഞില്ല. ഞാന്‍ പുതിയ കൂട്ടുകാരനോടൊത്ത് കളിച്ചുല്ലസിച്ചു നടന്നു. ഒരിക്കല്‍ ആ ഗ്ളാസ് പാവ അബദ്ധവശാല്‍ കയ്യില്‍ നിന്നും വീണ് പൊട്ടിപ്പോയി. പുതിയ കൂട്ടുകാരന്റെ നഷ്ട്ടപ്പെടല്‍ എന്നെ കരച്ചിലിന്റെ വാക്കോളമെത്തിച്ചു. അമ്മയുടെ ശകാരം വീടുമുഴുവന്‍ മുഴങ്ങികേട്ടു. ഞാന്‍ ചെവി പൊത്തിപിടിച്ച് ചില്ലുകഷ്മങ്ങള് പെറുക്കാന്‍ തുടങ്ങി. പെട്ടെന്ന് അടുക്കളയില്‍ എന്തോ കോലാഹളം കേട്ടു. ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ രണ്ട് പൂച്ചകള്‍, ഞാനവയെ രൂക്ഷമായി നോക്കി. പെട്ടെന്നാണ് അവരുടെ വായിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്. വായിലെന്തോ ഉണ്ടായിരുന്നു. ഞാന്‍ അത് കൂടുതല്‍ നിരീക്ഷിച്ചു. അത് എന്റെ പാവം പാവക്കുട്ടിയുടെ ചില ഭാഗങ്ങളായിരുന്നു.
ഒാട്ടോഗ്രാഫ്
ജനലിഴകളില്‍ അധരങ്ങള്‍ മുത്തമിടുമ്പോള്‍ എന്റെ ഹൃദയം മരവിക്കുന്നുണ്ടായിരുന്നു. ഒാരോ രാവുകളും ഇലകളായിരുന്നു. ഹിമബിന്ദുപോല് ഇറ്റു വീഴുന്ന പകലുകള്‍. ജീവിതചക്രത്തിനെന്തൊരു വേഗത. അജിയുടെ വാക്കുകള്‍ ഇപ്പോഴും എന്നില്‍ മുഴങ്ങുന്നു. മനസ്സെന്ന മാറാപ്പുകെട്ടില്‍ നിന്നും ഒാര്‍മ്മയുടെ തുന്നിച്ചേര്‍ത്ത താളുകള്‍ ഞാന്‍ പരതിനോക്കി.
"ഞങ്ങള്‍ പഠിച്ചു , പ്രണയിച്ചു , പ്രാര്‍ത്ഥിച്ചു. ഇനി നിങ്ങളുടെ ഊഴമാണ്."
ക്യാംപസ്ഭിത്തിയില് കല്ലുകൊണ്ട് കോറിയിട്ട വാക്കുകള്‍ . വിരല്‍ത്തുമ്പുകള്‍ അവയെ അറിഞ്ഞപ്പോള്‍ ഞാന്‍ വികാരത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിമരിക്കുകയായിരുന്നു.
ഒരു തെന്നലായി എന്നെ തലോടി, കവിതയായി പുണര്‍ന്ന് എന്നെ അറിയാതെ അറിഞ്ഞ ഒരു കഥയായിരുന്നു അജി. നിറമിഴികളോടെ ഒാട്ടോഗ്രാഫ് അവന് നീട്ടുമ്പോള്‍ ചിതല് കാര്ന്നുതിന്നേക്കാവുന്ന ഈ താളുകളെന്തിന്. പരസ്പരം അറിയുന്ന ഒരു മനസ്സില്ലേ നമുക്ക് എന്ന് പറഞ്ഞ് അവന് നൊമ്പരം ഉള്ളിതൊതുക്കുകയായിരുന്നു.
പക്ഷെ ,എന്ക്കതിന് കഴിയുമായിരുന്നോ ? ഇല്ല കൂട്ടുക്രികളുടെ പുസ്തകതാളുകളില്‍ അജിയുടെ മഷി പുരളുമ്പോള്‍ എനിക്കെന്തെ ?
പിണക്കവും ഭാവിച്ച് കലാലയത്തോട് വിട പറയുമ്പോള്‍ എന്റെ കാലുകള്‍ ഇടറിയിരുന്നു.
ഇന്നലെ നിളാതീരത്ത് പുകച്ചുുരുളുകളായി അവന് എന്നില്‍ നിന്ന് പോയപ്പോള്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ചിതാഭസ്മം നിളയിലൊഴുക്കുമ്പോള് മൗനം എന്നെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു.
പോസ്റ്റ്മന് വന്നിട്ടുണ്ട്. വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നു. ഹൊ അസഹനീയം ഞാന്‍ വെളിച്ചത്തെ വെറുക്കുന്നു. ചുവന്ന റിബ്ബണിന്റെ കെട്ടുകളഴിയുമ്പോള് മനം ആകാംഷഭരിതമായി. അത് ഒരു ഒാട്ടോഗ്രാഫായിരുന്നു.
പുറത്ത് മഴ പെയ്യുകയാണ്. നനുത്ത രണ്ടു കണ്ണീര്‍ത്തുള്ളികള്‍. അവരുടെ യാത്ര ആരംഭിച്ചുകഴിഞ്ഞു.
(വിദ്യാരംഗം സാഹിത്യവേദി രചനാമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത്)
ഹസീഫ ബാനു 6ബി
ഞാന്‍ ദേവുവേട്ടന്റെ കടയിലെ ചില്ലലമാരയില്‍ ഇരിക്കുമ്പോഴാണ് അപ്പു എന്ന ദേവുവേട്ടന്റെ അടുത്ത വീട്ടിലെ കുട്ടിഎന്നെ കണ്ടത്. അവന് എന്നെ ഇഷ്ട്ടമായെന്നു തോന്നുന്നു. അവന് എന്നെ വാങ്ങി അവരുടെ വീട്ടീലെ ചില്ലലമാരയില്‍ എന്നെ വെച്ചു. ഒരു ദിവസം അവന്റെ കൂട്ടുകാരന് അവന്റെ വീട്ടില്‍ വന്നു. ആ കൂട്ടുകാരന് മഹാ വികൃതിയായിരുന്നു. അവന്റെ വീട്ടിലെ എല്ലാ സാധനങ്ങളും നോക്കുന്നതിനിടെ അവന് എന്നെ കണ്ടു. അപ്പുവിനോട് അവന് ചോദിച്ചു നീ എനിക്ക് നിന്റെ പീവയെ തരുമോ? അപ്പു എന്നെ അവന് കൊടുത്തില്ല. അപ്പു എങ്ങോട്ടോ പോയ സമയത്ത് അവന് എന്നെ എടുത്തു. എന്നിട്ട് എന്റെ രണ്ടു കയ്യും അവന് പറിച്ചെടുത്തു എന്നിട്ട് ഒന്നുമറിയില്ല എന്ന നിലയില്‍ അപ്പുവിനോട് പിണങ്ങി അവന് പോയി. അപ്പു വന്നപ്പോള്‍ എന്നെ കണ്ടു. അപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. അവന് കാര്യങ്ങള്‍ എന്നോടുചോദിച്ചു. ഞാന്‍ എല്ലാം പറഞ്ഞു. അവന് എന്റെ കൈ നന്നാക്കി. ഞാന്‍ സന്തോഷത്തോടെ ചിരിച്ചു. അവന് എന്നെ എടുത്തു ഒന്നു ചിരിച്ചു. ഇനി എന്നാണാവോ എന്റെ അന്ത്യം എനിക്കൊന്നുമറിയില്ലേ........ ഇനിയും ആ വികൃതിപയ്യന്‍ എന്നെ ഒന്നും ചെയ്യരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
എന്റെ കൂട്ടുകാരന്
ആതിര എം 9ബി
എനിക്ക് വീട്ടിലെരു കൂട്ടായി അവനേ ഉണ്ടായിരുന്നുള്ളൂ. എന്റെ പാവക്കുട്ടി. ഞാനതിനെ എന്നിലേറെ സ്നേഹിച്ചു. അവനെ കുളിപ്പിക്കുകയും കണ്ണെഴുതുകയും ഉറങ്ങുമ്പോള്‍ കൂടെ കിടത്തുകയും ചെയ്തു. ഒരിക്കല്‍ വിദേശത്തുനിന്ന് അമ്മാവന് വന്നപ്പോള്‍ എനിക്ക് എന്റെ പാവക്കുട്ടിയേക്കാള് വിലപിടിപ്പുള്ളതും സുന്ദരനുമായ ഒരു ഗ്ളാസ് പാവയെ തന്നു. ഞാന്‍ എന്റെ പാവകുട്ടിയെ മറന്നു. പാവം അതിന്റെ ഉള്ള് പിടയുകയാണ്. പക്ഷേ ഞാനറിഞ്ഞില്ല. ഞാന്‍ പുതിയ കൂട്ടുകാരനോടൊത്ത് കളിച്ചുല്ലസിച്ചു നടന്നു. ഒരിക്കല്‍ ആ ഗ്ളാസ് പാവ അബദ്ധവശാല്‍ കയ്യില്‍ നിന്നും വീണ് പൊട്ടിപ്പോയി. പുതിയ കൂട്ടുകാരന്റെ നഷ്ട്ടപ്പെടല്‍ എന്നെ കരച്ചിലിന്റെ വാക്കോളമെത്തിച്ചു. അമ്മയുടെ ശകാരം വീടുമുഴുവന്‍ മുഴങ്ങികേട്ടു. ഞാന്‍ ചെവി പൊത്തിപിടിച്ച് ചില്ലുകഷ്മങ്ങള് പെറുക്കാന്‍ തുടങ്ങി. പെട്ടെന്ന് അടുക്കളയില്‍ എന്തോ കോലാഹളം കേട്ടു. ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ രണ്ട് പൂച്ചകള്‍, ഞാനവയെ രൂക്ഷമായി നോക്കി. പെട്ടെന്നാണ് അവരുടെ വായിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്. വായിലെന്തോ ഉണ്ടായിരുന്നു. ഞാന്‍ അത് കൂടുതല്‍ നിരീക്ഷിച്ചു. അത് എന്റെ പാവം പാവക്കുട്ടിയുടെ ചില ഭാഗങ്ങളായിരുന്നു.
ഒാട്ടോഗ്രാഫ്
ജനലിഴകളില്‍ അധരങ്ങള്‍ മുത്തമിടുമ്പോള്‍ എന്റെ ഹൃദയം മരവിക്കുന്നുണ്ടായിരുന്നു. ഒാരോ രാവുകളും ഇലകളായിരുന്നു. ഹിമബിന്ദുപോല് ഇറ്റു വീഴുന്ന പകലുകള്‍. ജീവിതചക്രത്തിനെന്തൊരു വേഗത. അജിയുടെ വാക്കുകള്‍ ഇപ്പോഴും എന്നില്‍ മുഴങ്ങുന്നു. മനസ്സെന്ന മാറാപ്പുകെട്ടില്‍ നിന്നും ഒാര്‍മ്മയുടെ തുന്നിച്ചേര്‍ത്ത താളുകള്‍ ഞാന്‍ പരതിനോക്കി.
"ഞങ്ങള്‍ പഠിച്ചു , പ്രണയിച്ചു , പ്രാര്‍ത്ഥിച്ചു. ഇനി നിങ്ങളുടെ ഊഴമാണ്."
ക്യാംപസ്ഭിത്തിയില് കല്ലുകൊണ്ട് കോറിയിട്ട വാക്കുകള്‍ . വിരല്‍ത്തുമ്പുകള്‍ അവയെ അറിഞ്ഞപ്പോള്‍ ഞാന്‍ വികാരത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിമരിക്കുകയായിരുന്നു.
ഒരു തെന്നലായി എന്നെ തലോടി, കവിതയായി പുണര്‍ന്ന് എന്നെ അറിയാതെ അറിഞ്ഞ ഒരു കഥയായിരുന്നു അജി. നിറമിഴികളോടെ ഒാട്ടോഗ്രാഫ് അവന് നീട്ടുമ്പോള്‍ ചിതല് കാര്ന്നുതിന്നേക്കാവുന്ന ഈ താളുകളെന്തിന്. പരസ്പരം അറിയുന്ന ഒരു മനസ്സില്ലേ നമുക്ക് എന്ന് പറഞ്ഞ് അവന് നൊമ്പരം ഉള്ളിതൊതുക്കുകയായിരുന്നു.
പക്ഷെ ,എന്ക്കതിന് കഴിയുമായിരുന്നോ ? ഇല്ല കൂട്ടുക്രികളുടെ പുസ്തകതാളുകളില്‍ അജിയുടെ മഷി പുരളുമ്പോള്‍ എനിക്കെന്തെ ?
പിണക്കവും ഭാവിച്ച് കലാലയത്തോട് വിട പറയുമ്പോള്‍ എന്റെ കാലുകള്‍ ഇടറിയിരുന്നു.
ഇന്നലെ നിളാതീരത്ത് പുകച്ചുുരുളുകളായി അവന് എന്നില്‍ നിന്ന് പോയപ്പോള്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ചിതാഭസ്മം നിളയിലൊഴുക്കുമ്പോള് മൗനം എന്നെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു.
പോസ്റ്റ്മന് വന്നിട്ടുണ്ട്. വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നു. ഹൊ അസഹനീയം ഞാന്‍ വെളിച്ചത്തെ വെറുക്കുന്നു. ചുവന്ന റിബ്ബണിന്റെ കെട്ടുകളഴിയുമ്പോള് മനം ആകാംഷഭരിതമായി. അത് ഒരു ഒാട്ടോഗ്രാഫായിരുന്നു.
പുറത്ത് മഴ പെയ്യുകയാണ്. നനുത്ത രണ്ടു കണ്ണീര്‍ത്തുള്ളികള്‍. അവരുടെ യാത്ര ആരംഭിച്ചുകഴിഞ്ഞു.
(വിദ്യാരംഗം സാഹിത്യവേദി രചനാമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത്)
കുട്ടികള്‍ വരച്ച ചിത്രങ്ങള്‍
![]() |
| From mal magazine fotos |
Subscribe to:
Posts (Atom)
